Wednesday, December 22, 2010

ഞാന്‍ റിയാലിറ്റി ഷോവില്‍ .


ആര്‍ച്ച

കേരളത്തിലെ ആദ്യ വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ ഹരിതവിദ്യാലയത്തിലേക്ക്എന്റെ സ്കൂള്‍ ആയ
ഗവ: എച്.എസ്‌അവനവഞ്ചേരിക്ക് അവസരം ലഭിച്ചു. കേരളത്തില്‍ നിന്ന് മൊത്തം നൂട്ടിയിരുപതിയെഴ്‌
സ്കൂളുകളാണ് പങ്കെടുത്തത്. സ്കൂളിലെ ഷൂട്ടിംഗ് കഴിഞ്ഞു. രണ്ടായിരതിപ്പത്ത് നവംബര്‍ എരുപത്തിയഞ്ചിനായിരുന്നു ഷൂട്ടിംഗ്. ഞങ്ങളിതാ പടിയിറങ്ങാന്‍ പോകുന്നു. പടിയിറങ്ങുമ്പോള്‍ എന്റെ മനസ്സിലെക്കൊടിയെത്തുന്നത്
എന്‍ വിയുടെ ഒരു ഗാനമാണ്
ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന ...................
സ്കൂളില്‍ നിന്ന് മികവുറ്റ ആറു കുട്ടികളെ തിരഞ്ഞെടുത്തു. കുട്ടികള്‍ ആര്‍ച്ച,അമൃത,അഞ്ചിത,രാഗി,മാളവിക,ഹരി.
ഇരുപത്തിയഞ്ചാം തീയതി രാവിലെ ഒന്പതുമുപ്പതിനു സ്കൂളില്‍ നിന്ന് പുറപ്പെട്ടു.യാത്രാസംഖതില്‍ ഞങ്ങളുടെ
ഹെഡ് മിസ്ട്രെസ്സ് ശ്രീമതി,രാധാദേവി അമ്മ,പി ടി പ്രസിഡണ്ട്‌ ബാലചന്ദ്രന്‍,ജാഫരുദീന്‍,പ്രഭാകരന്‍,
രെശ്മിസുജാറാണിവത്സലകുമാരി എന്നിവര്‍ ഉണ്ടായിരുന്നു.
അങ്ങോട്ടുള്ള യാത്രയില്‍ കാറിനകം ശാന്തം.പിന്‍ സൈലെന്‍സ് എന്നൊക്കെ പറയുന്നത് പോലെ.ഷൂട്ടിങ്ങിന്റെ
കാര്യങ്ങളൊക്കെ ഓര്‍ത്തിട്ടു ആകെ ഒരു പേടി.
ഹോ! എന്റീശ്വരാ ആദ്യമായി ഒരു റിയാലിറ്റി ഷോവില്‍. പതുമുപ്പതോടെ അവിടെയെത്തി.വിചാരിച്ച പോലെയൊന്നുമല്ല. ഞങ്ങളെ ആദ്യം വരവേറ്റത് അവിടെത്തെ കാപ്പിയായിരുന്നു. കിടിലന്‍ കാപ്പി.
അതുകഴിഞ്ഞ് പ്രാക്ടീസ് തന്നെ പ്രാക്ടീസ്.അവിടെ നിന്നവരെയൊക്കെ പരിചയപ്പെട്ടു.വയനാട്ടിലെ ഒരു കുട്ടി
ചോദിച്ചു ഏതുസ്കൂളില്‍ പഠിക്കുന്നു? ഞാന്‍ മറുപടി നല്‍കി ഞാന്‍ അവനവഞ്ചേരി സ്കൂളില്‍ പഠിക്കുന്നു.
ഇത് കേട്ടപ്പോഴേ കുട്ടിയുടെ മുഖത്തൊരു അതിശയ ഭാവം.പെരുകെട്ടിട്ടാവാംഅവനവഞ്ചേരി ഞാന്‍ പേരിനു പിന്നിലെ പൊരുള്‍ പറഞ്ഞുകൊടുത്തു.എന്താണെന്നല്ലേ ആവണി തമ്പുരാട്ടിയുടെ ഭരണകാലത്ത് ഇത് ആവനിശ്ശേരി
ആയിരുന്നു. സ്വാതന്ദ്ര്യ സമരവുമായി ബന്ധപ്പെട്ടു വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ആറ്റിങ്ങല്‍ കലാപം.
അങ്ങനെ ആവനിശ്ശേരി പറഞ്ഞു പറഞ്ഞു അവനവഞ്ചേരി ആയി മാറി. അത് കഴിഞ്ഞപ്പോള്‍ സി_ ഡിറ്റിന്റെ ഷൂട്ടിങ്ങിന് വേണ്ടി ഞങ്ങളെ വിളിച്ചു.അവിടെപ്പോയി ഒന്ന് കലക്കി രാഗിയുടെ മാപ്പിളപ്പാട്ടും,മാളവികയുടെ മിമിക്രിയും,ഞങ്ങളുടെ പ്രസംഗവും,ഒക്കെ കഴിഞ്ഞു.
സത്യം പറഞ്ഞാല്‍ സമയം പോയതറിഞ്ഞില്ല ,അപ്പോഴേക്കും ഉച്ചയായിക്കഴിഞ്ഞിരുന്നു.അടുത്തതായി ഉച്ചയൂണ്.
അതിനൊരു സദ്യയുടെ പ്രതീതിയുണ്ടായിരുന്നു.ഉച്ചയൂണ് കഴിഞ്ഞു ഞങ്ങള്‍ ഷൂട്ടിംഗ് കാണാന്‍ കയറി.
ഞങ്ങള്‍ കണ്ടതിലെല്ലാം കുട്ടികളെ കുഴപ്പിക്കുന്നു,ഞങ്ങള്‍ ആകെ പേടിച്ചു വിറച്ചുപോയി.ഒരര്‍ഥത്തില്‍ പറഞ്ഞാല്‍
കുട്ടികളെ ആകെ കുഴപ്പിക്കുന്നു. ദിവസത്തെ ഏഴാമത്തെ ഷൂട്ടിംഗ് ആയിരുന്നു ഞങ്ങളുടേത്. കയ്യൊക്കെ തണുത്തു മരവിച്ചിരിക്കുന്നു. സമയത്ത് മനസ്സില്‍ ഒന്നുമില്ല. ഞങ്ങള്‍ക്കാകെ പേടിയായി ഇനി എന്താ സംഭവിക്കുക,എല്ലാവര്ക്കും മാര്‍ക്ക് വളരെ കുറവാണ്.അപ്പോള്‍ ഞങ്ങളോ. രെശ്മി ടീച്ചര്‍ പറഞ്ഞു നിങ്ങള്‍
എന്തിനാ പേടിക്കുന്നെ നിങ്ങള്‍ ചെയ്ത കാര്യങ്ങളല്ലേ ഇവിടെ പറയുന്നേ സമയത്ത് ഉണ്ണിക്കണ്ണന്‍
നിങ്ങളെ അനഗ്രഹിക്കും.ആറു മണിക്കാണ് ഞങ്ങളുടെ ഷൂട്ടിംഗ് പറഞ്ഞിരിക്കുന്നത് അങ്ങനെ ആറു മണിയായി.
ഇതാ അടുത്തത് ഞങ്ങളാണ്. അവിടെയുള്ള ഒരു ചേച്ചി ഞങ്ങളെ വന്നു വിളിച്ചു.അടുത്തത് നിങ്ങളാണ് വേഗം
തയ്യാരായിക്കൊള്ളൂ.കൃഷ്ണനെ മനസ്സില്‍ വിചാരിച്ചു ഞാനും എന്റെ കൂട്ടുകാരും സ്റ്റേജില്‍ കയറി രണ്ടു വരികളിലായി നിരന്നിരുന്നു. ബാല കൃഷി ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഒരു ഗാനത്തോടെയാണ് ഞങ്ങള്‍
തുടങ്ങിയത്. പാട്ട് പാടിയപ്പോഴേക്കും ഞങ്ങള്‍ക്ക് ഒരാശ്വാസം കിട്ടി. പാട്ടില്‍ തന്നെ ജഡ്ജസിനുഞ്ഞങ്ങലോടൊരു പ്രത്യേക ഇഷ്ടം തോന്നി.അടുത്തതായി പ്രമിതചേച്ചി ഞങ്ങളെയെല്ലാവരെയുംജഡ്ജസിന് പരിചയപ്പെടുത്തിക്കൊടുത്തു.സ്കൂളിനെ പറ്റിയുള്ള വീഡിയോസ് കാണിച്ചു.
പക്ഷെ അതില്‍ രാഗിയെ കാണിച്ചില്ല.അത് കഴിഞ്ഞു ആദ്യം ആര്‍ വി ജി സര്‍ വത്സല ടീച്ചറോട് ചോദിച്ചു നിങ്ങള്‍ എന്ത് ഗവേഷണ പ്രവര്‍ത്തനമാണ് നിങ്ങള്‍ ചെയ്തിട്ടുള്ളത്?
ടീച്ചര്‍ ഉത്തരം നല്‍കി.അത് കൂടാതെ അതേ ചോദ്യം തന്നെ ഹരിയോടും ചോദിച്ചു.
തുടര്‍ന്ന് അക്ബര്‍ കക്കട്ടില്‍ ഞങ്ങളോട് ചോദിച്ചു എങ്ങനെയാ അവനവഞ്ചേരി എന്ന് പേര് വന്നതെന്ന് ചോദ്യത്തിന് മാളവികയാനുത്തരം നല്‍കിയത് ഞാന്‍ നേരത്തെ പറഞ്ഞിരുന്നില്ലേ അതേ ഉത്തരം തന്നെയാണ് അവള്‍ പറഞ്ഞത്.പിന്നെ ഭാവനെയെ പറ്റിയാണ് ചോദിച്ചത്. ആദ്യം ചോദിച്ചത് എന്നോടായിരുന്നു
എന്താണെന്നോ നീണ്ടുവരുന്ന കാമറയുടെ കൈ കണ്ടിട്ടെന്താണ് ആര്‍ച്ചയ്ക്ക് എന്താണ് തോന്നുന്നത്?
ഞാന്‍ പറഞ്ഞു ഞങ്ങളുടെ ഉള്ളില്‍ എന്തൊക്കെയോ ഉണ്ട് അതൊക്കെ ചോര്‍ത്തിയെടുക്കാന്‍ വരുന്നത് പോലെയുണ്ട്.ഇത് കേട്ട് അവിടെയുണ്ടയിരുന്നവര്‍ കയ്യടിച്ചു. അത് ഞങ്ങള്‍ക്ക് കിട്ടിയ ഒരു അംഗീകാരം തന്നെയായിരുന്നു.അമൃത പറഞ്ഞു ദൈവത്തിന്റെ കൈ ഞങ്ങള്‍ക്ക് മീതെ അനുഗ്രഹം ചൊരിയുന്നത് പോലുണ്ട്.
എന്നാല്‍ രാഗി പറഞ്ഞത് വളരെ വ്യത്യസ്തമായിട്ടാണ് അവള്‍ അതിനെ ഒരു ജെ സി ബി യോടാനുപമിച്ചത്.
അന്യഗ്രഹ ജീവിയുടെ കൈയോടാണ് മാളവിക അതിനെ ഉപമിച്ചത്.
സാറിന്റെ അഭിപ്രായത്തില്‍ ഞങ്ങളെല്ലാവരും നല്ല ഭാവനയുള്ള കുട്ടികളായിരുന്നു.
പിന്നെ കെ ആര്‍ മീര എന്നോട് ചോദിച്ചു ആര്‍ച്ച നല്ല ഭാവനയുല്ലകുട്ടിയാണല്ലോ സ്കൂളിലെ ഏതു ക്ലബ്ബിലെ അംഗമാണ് ഞാനുത്തരം നല്കി സ്കൂളിലെ എല്ലാ ക്ലബ്ബിലും ഞാന്‍ സജീവമായി പ്രവര്‍ത്തിക്കാറുണ്ട്. ഉടന്‍ മറ്റൊരു ചോദ്യം ഏതു ക്ലബാണ് ഇഷ്ടം അങ്ങനെ പറയാന്‍ പറ്റില്ല എല്ലാ ക്ലബ്ബും ഒന്നിനൊന്നു മെച്ചമാണ് എല്ലാം മാത്സര്യ
ബുദ്ധിയോടെയാണ് പ്രവര്‍ത്തിക്കുന്നത്.
ഉടന്‍ ആര്‍ വി ജി സാറിന്റെ ഒരു കമന്റ് അടുത്ത തിരഞ്ഞെടുപ്പിന് നില്‍ക്കണം അവിടെ ഒരു കൂട്ടച്ചിരി ഉയര്‍ന്നു ഞാന്‍ ആകെ ചമ്മിയപോല്ലായി അടുത്ത ചോദ്യം പി റ്റി പ്രസിടന്റിനോടായിരുന്നു സമൂഹത്തില്‍ സ്കൂളിന്റെ പങ്കെന്ത് ?അതിനും ഉത്തരം നല്കി അടുത്തതായി മാര്‍ക്ക്‌ അറിയുവാനുള്ള സമയമായി ഞങ്ങള്ലെല്ലാവരും കണ്ണടച്ച് പ്രാര്‍ഥിച്ചു. പ്രമിതചേച്ചി ഞങ്ങളെ കളിയാക്കി ഞങ്ങളുടെ പ്രയത്നങ്ങള്‍ക്ക് ഫലം ലഭിച്ചു 'തൊണ്ണൂറ്റി നാലേ പോയിന്റ് ഒന്ന് ' ഞങ്ങള്‍ക്ക് സന്തോഷമാടക്കാനായില്ല . നിമിഷം ഞാനായിരുന്നു ലോകത്തിലെ ഏറ്റവും സന്തോഷവതി
എന്ന് പറയാം

അടുത്ത ഘട്ടത്തിലേക്ക് അവസരം ലഭിക്കാനുള്ള പ്രാര്‍ഥനയിലാണ് ഞാനും എന്റെ കൂട്ടുകാരും.

പ്രാര്‍ധിക്കണേ..............................

chandrayan

ചന്ദ്രയാന്‍-movie

hindiday

ഹിന്ദി day




എന്റെ പ്രിയ വിദ്യാലയം. ആദ്യം ഞാന്‍ എന്നെ പരിചയപ്പെടുത്താം എന്റെ പേര് ആര്‍ച്ച.പത്തു ഡി ക്ലാസ്സില്‍
പഠിക്കുന്നു. എനിക്ക് മറ്റെന്തിനെക്കാളും പ്രിയപ്പെട്ട എന്റെ ഹരിത മനോഹര വിദ്യാലയം.
ഏവരെയും ആകര്‍ഷിക്കുന്ന പരിസരം. സ്കൂള്‍ ഗേറ്റ് കടക്കുമ്പോഴേ ഓ എന്‍ വിയുടെ ആ വരികള്‍ മനസ്സിലെക്കോടിയെത്തും.


ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന............................
ചെറുശ്ശേരി

എ.ഡി പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മഹാകവി .കോലത്തുനാട് ഭരിച്ചിരുന്ന ഉദയവര്‍മ്മന്റെ സദസ്യനായിരുന്നു. കവിതാവാസനയും ഭാവനയും ഒത്തിണങ്ങിയ കവി. കൃഷ്ണഗാധയാണ് പ്രധാന കൃതി. ഭക്തിയാണ് ഇതില്‍ കൂടുതല്‍ നിറഞ്ഞു നില്‍ക്കുന്നത്.


വള്ളത്തോള്‍ നാരായണമേനോന്‍


മലബാറിലെ വെട്ടത്തുനാട്ടില്‍ വള്ളത്തോള്‍ വീട്ടില്‍ ജനിച്ചു.
പ്രതിപാദ്യത്തില്‍ വൈവിധ്യവും പ്രടിപാധനത്തില്‍ വൈച്ചിത്ര്യവും പുലര്‍ത്തിക്കൊണ്ട് മഹാകാവ്യം മുതല്‍ ഭാവഗീതങ്ങള്‍ വരെ
രചിച്ചു മലയാള കവിതയെ സമ്പുഷ്ടമാക്കിധാരാളം കൃതികള്‍ മലയാളതിലേക്കു വിവര്‍ത്തനം ചെയ്തു.
ചിത്രയോഗം,മഹാകാവ്യം,ബന്ധനസ്ഥനായ അനിരുദ്ധന്‍,മഗ്ദാലനമാരിയം,ശിഷ്യനും മകനും,
തുടങ്ങിയ കാവ്യങ്ങള്‍,സാഹിത്യമഞ്ഞരിയെന്ന പേരില്‍ പതിനൊന്നു കവിത സമാഹാരങ്ങള്‍ തുടങ്ങിയവയാണ് വള്ളത്തോളിന്റെ പ്രധാനകൃതികള്‍.കേരളകലാമണ്ഡലം സ്ഥാപിക്കുന്നതില്‍
പ്രധാനപങ്കു വഹിച്ചു.